Sunday, February 19, 2023

തൊടിയിലെ തൊട്ടാവാടി

തൊടിയിലെ തൊട്ടാവാടി

============================

Sajeevan ( 19.02.2023)

============================

കാവിലെ ദേവിയെ തൊഴാൻ  ഇറങ്ങീതാണ്

തൊടിയിലൂടെ വേണം പോകാൻ .

ചെറിയ നടവഴിയിലേക്കു ഇറങ്ങി നടക്കുമ്പോൾ തൊട്ടാവാടി പൂത്തുനിൽക്കുന്നു.

തൊടിയിലെ തൊട്ടാവാടിയെ  ഒന്ന് തൊട്ടപ്പോൾ

പെട്ടെന്ന് തന്നെ നനുത്ത ഇലകൾ കൂമ്പി 

ഞാനൊന്നും അറിഞ്ഞില്ലേ എന്ന ഭാവേന അവൾ നിന്നു.

എനിക്ക് സങ്കടം തോന്നി. ഞാൻ കാരണമല്ലേ അവൾ !

വെറുതെ വേണ്ടിയിരുന്നില്ല എന്ന്. ഞാൻ കുനിഞ്ഞിരുന്നു തൊട്ടാവാടി പെണ്ണിനെ ഒന്ന് തലോടുവാൻ തുടങ്ങി. പെട്ടെന്നു കയ്യിൽ സൂചി കൊണ്ടുള്ള കുത്തു. ഞാൻ കൈ പിൻവലിച്ചു. നോക്കുമ്പോൾ ഒരു കുഞ്ഞു ചുവന്ന പൊട്ട് പെട്ടെന്ന് തന്നെ അത് കുറച്ചു വലുതായി വരുന്നത് ഞാൻ കണ്ടു. 

എനിക്ക് സങ്കടം വന്നു. തൊട്ടാവാടിയുടെ കുസൃതി. കുറുമ്പി പെണ്ണ്ഞാൻ മനസിൽ പറഞ്ഞു. കണ്ടില്ലേ , ഒന്നും അറിയാത്തവളെ പോലെ പാവം നടിച്ചു ഉറങ്ങിനിൽക്കുന്നതു . ഞാൻ പരിഭവം നടിച്ചു. 

ഞാൻ എന്റെ വിരൽ വായിലിട്ടു. ചോരതുള്ളിയുടെ രസം നുകർന്നു.

ഞാൻ നിന്നോട് പിണക്കമാ. ഞാൻ എഴുന്നേറ്റു നടന്നു. അപ്പഴാ രസം. 

എന്റെ പാട്ടുപാവാട അതാ തൊട്ടാവാടി പിടിച്ചു വലിക്കുന്നു. 

ഞാൻ തിരിഞ്ഞു നോക്കി. തൊട്ടാവാടി ചെടികളുടെ ഒരു ലോകം തന്നെ ഉണ്ട്. ചിലർ ഞാനൊന്നും അറിഞ്ഞില്ലേ നാരായണ എന്ന മട്ടിൽ ഉറങ്ങി നിൽക്കുന്നു. ഞാൻ തൊട്ട ചെടി എന്നെ നോക്കുന്ന പോലെ തോന്നി. ഞങ്ങളെ വിട്ടു പോകാന്നോ. എന്ന ഭാവം.   മറ്റുചിലർ എന്നെ തൊട്ട ഞാനും ഉറങ്ങും എന്ന ഭാവത്തിൽ. എനിക്ക് പാവം തോന്നി. പെട്ടെന്ന് തന്നെ ഞാൻ അവിടെ ഇരുന്നു.

ഞാൻ എന്റെ ഫോണെടുത്തു. അവരുടെ ഒരു ഫോട്ടോ എടുത്തു. പതുക്കെ അവരറിയാതെ ഞാൻ എന്റെ പാവാട അവരുടെ കൈവിരലുകളിൽ നിന്നും വിടുവിച്ചു. 

എന്തോ, എനിക്ക് അവരോടു വല്ലാത്ത  അനുകമ്പ തോന്നി. എന്തെങ്കിലും പകരം അവർക്കു ചെയ്യണം എന്ന് ഞാൻ വിചാരിച്ചു . എന്റെ ഫോണിൽ ഞാൻ വാട്ട് സ്  ആപ്  തുറന്നു. എന്റെ സ്റ്റാറ്റസ് എടുത്തു.

അതിൽ ഇങ്ങനെ കുറിച്ചു.

ഒരു കാലത്തു ഞാനും ഒരു തൊട്ടാവാടി പെണ്ണ് . നിന്നെ പോലെ. കുറച്ചു കുറുമ്പും ആരും കാണാതെ കാണിക്കുന്ന കുരുത്തക്കേടുകളും കൈനിറയെ. എന്നിട്ടും ആരെങ്കിലും കണ്ടാലോ. നിന്നെ പോലെ കണ്ണടച്ചു നിക്കും. ഒന്നും അറിയാത്ത പാവത്താൻ പോലെ. അവർ പോയി കുറെ കഴിഞ്ഞാൽ മെല്ലെ മിഴി തുറന്നു ചുറ്റിലും നോക്കും എന്നിട്ടുണ്ടല്ലോ. ആരും ഇല്ലാന്ന് ഉറപ്പായാൽ  പറയും "മുള്ളു ഉണ്ടായിട്ടും ഞാൻ എപ്പഴും തോറ്റു തരുന്നത്  ജയിക്കാൻ അറിയാഞ്ഞിട്ടല്ല ട്ടോ മറിച്ചു എന്നെ സ്നേഹിക്കുന്നവർ സന്തോഷിക്കട്ടെ എന്ന് കരുതീട്ടാ" . സ്റ്റാറ്റസ് പോസ്റ്റ് ചെയ്തപ്പോൾ എന്തിന്നില്ലാത്ത ആശ്വാസം. പിന്നെ തൊടിയിൽ നിന്നും ഓടി. അമ്മ ഉണ്ടാക്കി വെച്ച പുട്ടു എടുത്തു കഴിച്ചു. മുറിയിൽ ചെന്നപ്പോഴേക്കും അപ്പു സിന്റെ കമന്റ്. നിനകെന്താടി വട്ടാണോ. 

നീയും നിന്റെ യൊരു തൊടാട്ടാവാടിയും. ഞാനെന്റെ വിരലിൽ നോക്കി . ചുവന്ന പാട് പതിയെ മാഞ്ഞിരിക്കുന്നു. എങ്കിലും ചെറിയ ഒരു നീറ്റൽ ഉണ്ട്. 

ഞാൻ ചിരിച്ചു. ഊറിച്ചിരിച്ചു. പിന്നെ ഫോണിൽ നോക്കി ഇരുന്നു. 

=======================================

സജി വൻ

19.02.2023

Sunday, July 24, 2016

Sunday, July 24, 2016

അവസാനം
അന്നും പതിവു പോലെ ചേച്ചിയെ തന്നെ അമ്മ മുടി കോതിയൊതുക്കുവാൻ വിളിച്ചു. തൊട്ടടത്തു നിന്ന എന്നെ വിളിക്കാതെ ചേച്ചിയെ വിളിച്ചിരുത്തിയ അമർഷം എന്റെ മനസിൽ പുകഞ്ഞു .അതു ചെറുതായി മുഖത്തും തെളിഞ്ഞു. ഞാൻ എന്തൊക്കൊയൊ പിറുപിറുത്തു. അച്‌ഛൻ കയ്യിൽ പ്രഭാതഭക്ഷണവുമായി ആ മുറിയിലേക്കു വന്നു.
ഞാൻ മുഖം തിരിച്ചു നിൽക്കുകയായിരുന്നു. ചെറിയ കാറ്റു എന്റെ മുടിയിഴകൾ തഴുകി ജന്നൽ വഴി വരുന്നുന്നുണ്ടായിരുന്നു. ഞാൻ മുടി പതുക്കെ ഒതുക്കി.. കാറ്റു വീണ്ടും പതുക്കെ തലോടുവാൻ തുടങ്ങി. അച്ഛ്ൻ എന്റെ മുഖം ശ്രദ്ധിക്കുന്നണ്ടായിരുന്നുചെറിയ പരിഭവങ്ങൾ അച്ഛ്ൻ പെട്ടെന്ന് തന്നെ അറിയുമായിരുന്നു.ഞാൻ പുറത്തേക്കുതന്നെ നോക്കിനിന്നു.
എന്താ നിന്റെ പരിഭവം? .. എന്തു പറ്റി. അച്ഛന്റെ  വാക്കുകൾ എന്റെ മനസ്സിനെ വീണ്ടും അകത്തേക്കു തിരിച്ചു.
അമ്മ അപ്പഴും ചേച്ചിയുടെ മുടിയിൽ എണ്ണ തേച്ച് ഒതുക്കുന്നുണ്ടായിരുന്നു. എനിക്കു സങ്കടം വന്നു.
എപ്പഴും ചേച്ചിയെ  ആദ്യം അമ്മ എണ്ണ തേപ്പിക്കും. ഞാൻ എപ്പഴും രണ്ടാമതു തന്നെ . എന്റെ മനസ്സു പുകഞ്ഞു. കണ്ണിൽ ചെറിയ നീറ്റൽ അനുഭവപെട്ടു തുടങ്ങി. രണ്ടു നീർകണങ്ങൾ കവിളിലൂടെ വീണുടഞ്ഞു. കൈകൾകൊണ്ടതിനെ മെല്ലെ തുടച്ചു. അമ്മയുടെ കോപം കണ്ണുകളിലൂടെ എന്നിലേക്കു തുളഞ്ഞുകയറി. അമ്മയുടെ നോട്ടം എനിക്കു സഹിക്കാൻ പറ്റുന്നില്ലായിരുന്നു.
ഞാൻ എന്തോ പറയുന്നതിനുമുൻപു  അച്ഛൻ ഇടപെട്ടു.
            അതു ശരിയാ.. എപ്പ്ഴും അങ്ങിനെ ചെയ്യാൻ പാടില്ല. ..അമ്മ അച്ഛനെ രൂക്ഷമായൊന്നു നോക്കി.. അച്ഛൻ അതു നോക്കതെ ഉപ്പുമാവു കഴിക്കുകയായിരുന്നു.
എനിക്കു വല്ലാത്ത ആശ്വാസം തോന്നി. ഞാൻ അച്ഛനെ നോക്കി. കയ്യിലെ ഉപ്പുമാവു തിന്നുകൊണ്ടു അച്ഛൻ എന്തോ ചിന്തിക്കുന്നുണ്ടെന്നു എനിക്കു തോന്നി. ഒരു ചെറു പുഞ്ചിരിയിൽ അച്ഛൻ എന്നെ നോക്കി. എന്റെ മനസിലെ പകയുടെ ശക്തി കുറഞ്ഞു. കൊഞ്ചിക്കൊണ്ടു അച്ഛനു അടുത്തേക്കു ഞാൻ ചെന്നു. എന്തോ പറയാൻ വന്നെങ്കിലും ശബ്ദം പുറത്തുവന്നില്ല. പിന്നെ പറഞ്ഞു
എപ്പഴും അങ്ങിനെ തന്ന്യാ അമ്മഞാൻ എപ്പഴും പിന്നിലാണു. അല്ലെ ?? എന്റെ ചോദ്യം അച്ഛൻ കേട്ടു.
അല്ലടാ... അച്ഛന്റെ സ്വതസിദ്ധശൈലിയിൽ അച്ഛൻ പുഞ്ചിരിയിൽ പൊതിഞ്ഞ മറുപടി വന്നു.
സ്നേഹം കൂടുമ്പോൾ അച്ഛൻ ടാ എന്നു ചേർത്തു വിളിക്കും...
നിന്നൊടുള്ള സ്നേഹം ചിലപ്പോൾ നിനക്കു തോന്നുന്നതുപോലെയല്ല.. വേറെയും ഒരു കുട്ടി ഉണ്ടെങ്കിൽ  ആ കുട്ടിയുടെ കാര്യം നോക്കു..
ആഫ്രിക്കയിൽ എത്ര കുട്ടികൾക്കു ഈ വിധം സൌകര്യം ഉണ്ടു എന്നു ചിന്തിക്കൂ.. അവിടത്തെ കുട്ടികളുടെ കാര്യം ഓർത്തുനോക്കൂ..
അച്ഛൻ ഒരു ബന്ധവുമില്ലാത്ത കാര്യം പറഞ്ഞപ്പോൾ എന്റെ എല്ലാ പ്രതീക്ഷയും പോയി. അമ്മ അപ്പോൾ എണ്ണിപറക്കൽ തുടങ്ങിയിരുന്നു. അതാണു ഏറ്റവും ബോറടിക്കൽ . എനിക്കും ചേച്ചിക്കും , ചിലപ്പോൾ അച്ഛനും സഹിക്കാൻ കഴിയില്ല... തിരിച്ചു പറയുന്നതിൽ ഏറ്റവും മുൻപിൽ ഞാനാണു. ചേച്ചി പിന്നിലല്ല എങ്കിലും  അമ്മയുടെ കോപം പേടിച്ചു കുറക്കും എന്നു മാത്രംഅച്ഛൻ ആ സിറ്റുവേഷൻ ഒഴിവാക്കി പോകും.. വെറുതെ എനെർജി കളയണ്ടാ എന്നാണു അച്ഛന്റെ പക്ഷംആ പതിവു കാഴ്ച്ച ഇന്നും കണ്ടുഅച്ഛൻ ഉപ്പുമാവുപാത്രവുമെടുത്തു പുറത്തെ മുറിയിലേക്കു പോയി. അവിടെയിരുന്നു രാമയണം കേട്ടുകൊണ്ടു ഭക്ഷണം കഴിച്ചു.
ചെറിയ കാറ്റു കൊണ്ടു മുറ്റത്തെ മാവിൻ ചില്ലകൾ ഇളകിയാടുന്നതു ഞാൻ കാണുന്നുണ്ടായിരുന്നു. ഞാൻ അവിടേക്കു നോക്കി വെറുതെ നിന്നു. മനസിനു കുറച്ചു ശാന്തി വേണം എന്നു തോന്നി..
മോളേ.... , അച്ഛന്റെ വിളി വീണ്ടും എന്നെ ജന്നാലയിൽ നിന്നും പിന്തിരിപ്പിച്ചു. ഒപ്പം എന്റെ വേണ്ടാത്ത ചിന്തകളും.. അതെ എനിക്കും ആവശ്യം ഇല്ലത്ത കുശുമ്പു ചിന്തകൾ ധാരാളം മനസ്സിൽ വരും. ടീനേജിന്റെ യെന്നാ അമ്മയോട് അമ്മാമ പറഞ്ഞത് ടീച്ചറും പറഞ്ഞു സ്കൂളിൽ നിന്ന്. പാരെന്റ് ടീച്ചെർ മീറ്റിങ്ങിനു വന്നപ്പോൾ കൌൻസിലിങ്ങിന്റെ ടീച്ചർ അമ്മയെ കണ്ടിരുന്നു.. അച്ഛൻ എന്റെ ചിന്തകൾ അതേപടി പറയുമ്പോൾ എങ്ങിനെ ഇതു അച്ഛൻ മനസ്സിലാക്കി എന്നു തോന്നും.. എങ്കിലും തർക്കിച്ചു നിൽക്കും. അപ്പോൾ അച്ഛൻ ചിരിക്കും. അച്ഛൻ പുഞ്ചിരിയിൽ പൊതിഞ്ഞ ആ ചിരി.. എല്ലാം അതിലുണ്ട്. പക്ഷേ ഇന്നെന്താവോ. ആവശ്യമില്ലാതെ ചേച്ചിക്കു ചീത്തകേൾപ്പിക്കാനുള്ള പാരയെകുറിച്ചാണ് ചിന്തിച്ചത്. കുസ്രുതി ഉള്ളിൽ വച്ചു ചോദിച്ചു എന്താ ..അച്ഛാ..,
അച്ഛൻ കാപ്പി കിടിക്കുകയായിരുന്നു. ഒരു ചെറിയ നോട്ടുപുസ്തകവും പേനയും തൊട്ടടുത്തുണ്ട്. ഈ പുസ്തകം ഇന്നലെ അച്ഛൻ കൊണ്ടുവന്നാതാണ്. ആരൊ കൊടുത്ത ഫ്രീ ബൂക്ക് ആണ് എന്നു പറഞ്ഞിരുന്നു.
നിന്റെ മനസ്സിൽ ഉണ്ടായ ഇന്നത്തെ ദു:ഖം , വിഷമം എല്ലാം എഴുതൂ ഇതിൽഒരു കഥ പോലെ. അച്ഛൻ സഹായിക്കാം.
എന്താ അച്ഛാ ഇതു... ഞാൻ പരിഭവം പറഞ്ഞു..  കൊഞ്ചിക്കൊണ്ടു ചോദിച്ചു... അച്ഛാ.. ഞാൻ ഇല്ല..
അച്ഛൻ വിട്ടില്ല.  എഴുതടാ മോനേ....
അച്ഛൻ അങ്ങിനെയാണ്. സ്നേഹത്തോടെ മോനെ എന്നു വിളിച്ചാൽ പരിഭവം പറയാൻ പോലും തോന്നില്ല. അവസാനം ഞാൻ പേനയെടുത്തു..
എന്റെ മനസ്സ് വിരൽത്തുംബിലൂടെ എന്തൊക്കെയൊ കോറിവരച്ചു. അവസാനം അമ്മയുടെ വിളി വന്നു. എത്ര നേരമായി ഞാൻ ഈ കുട്ടിക്കുവേണ്ടി കാത്തിരിക്കുന്നു. അവസാനം അവൾ വരില്ല.. പരിഭവം പറയും..
എനിക്കു തോന്നി, ഇതു ഇവിടെ അവസാനിപ്പിക്കാം.. അല്ലെങ്കിൽ അവസാനം അമ്മ എണ്ണിപറക്കൽ തുടങ്ങും.  അതെ അവസാനം എന്റെ എണ്ണ തേക്കുന്ന ഊഴം എത്തി...
ഈ കഥ ഇവിടെ അവസാനം........
ശുഭം..

( ശ്രീലയുടെ  ചിന്തകൾ എന്ന ഭാഗം.)

Thursday, August 2, 2012


ഞാൻ മറന്നുപോയി..
ഈ പുഴയെ
ഈ മരങ്ങളെ.
ഈ മണലിനെ
ഈ മനസ്സിനെ
എന്റെ കൈയ്യിൽ കെട്ടിയ ആദ്യത്തെ രാഖി,,,,
ചാർത്തിയ  നനുത്ത കരങ്ങളെ
ഇന്നീ. .. പുതുപായയിൽ
കോടി പുതച്ചു,
കത്തുന്ന ഓട്ടുവിളക്കിനു മുന്നിൽ,
കരയുവാൻ പോലും മറന്നുപോയ..
പൊയ്മുഖങ്ങൾ
നിന്നെ നോക്കി..
ഞാൻ ഒരു
നെടുവീർപ്പിട്ടോട്ടെ ..
കരയുവാൻ എനിക്ക്യവില്യ
എന്റെ കണ്ണുനീർ
ആ ആശുപത്രി മുറിയിൽ..
നിന്റെ  കരങ്ങൾ
എന്റെ കവിളിൽ. തളർച്ചയോടെ..
നിന്റെ കണ്ണിൽ നോക്കുവാനാവാതെ..
നിനക്കു തന്ന വാക്കു
മറക്കുവാൻ ആവില്ല..
ഇല്ല. കരയില്ല
പോകുക., ഈ അഗ്നി ജ്വാലകൾ.
നിന്നെ വിഴുങ്ങട്ടെ..
ഒരു പുഴയിൽ ഒരു നൂൽചാലിൽ..
ഒരു പിടി ചാരമായ് .. ഞാനും വരാം..
ഒന്നും മറക്കാതെ
ആ രാഖിതൻ ശേഷിപ്പുമായ്……..

സജീവൻ വി ബി.
02.08.2012 ( രാഖി -2012 )

Tuesday, August 12, 2008

പ്രണയം നിറഞ്ഞ മനസുമായ്

എനിക്കവളോടു പ്രണയമാണെന്നു
മനസ്സു പറഞ്ഞു-
ഞാന്‍ തിരിച്ചു ചോദിച്ചപ്പോള്‍
മനസ്സു പറഞ്ഞു-
പ്രണയം തോന്നിയതാണെന്ന്

വെറുതെ മോഹിപ്പിക്കേണ്ടാ
എന്നു ഞാന്‍ പറഞ്ഞപ്പോള്‍
മനസ്സു പറഞ്ഞു-
നീ പ്രണയിക്കാന്‍ കൊള്ളില്ലാന്ന്
ഒടുവില്‍ അവളുടെ വിരലുകള്‍‍
എന്റെ നെഞ്ജില്‍‍ തലോടുംബ്ബോള്‍‍
മനസ്സു പറഞ്ഞു-
നോക്കൂ ഞാന്‍ ഇവിടെ
ഈ നെഞ്ജിനടിയില്‍ ഉണ്ടെന്നു
പ്രണയം നിറഞ്ഞ മനസുമായി............

സജീവന്‍
12/08/2008

Monday, February 25, 2008

പുഴ കാണുവാന്‍ മാത്രം……

പുഴ കാണുവാന്‍ മാത്രം……

മഴ വന്നപ്പോള്‍ പുഴ കാണാന്‍ പോയി
പുക വന്നതുകൊണ്ടു പുഴയെ കണ്ടില്ല
പുക കറുത്തതായിരിന്നു,
കറുത്ത പുക മാറിയപ്പോള്‍ പാലം കണ്ടു
വെള്ളം കണുവാന്‍ പാലത്തില്‍ ചെന്നു,
കലങ്ങിയ വെള്ളത്തില്‍ നിറയെ പൊടിപടലങ്ങല്‍
കണ്ട്പ്പോള്‍ സങ്കടം വന്നു. കണ്ണു നിറഞ്ഞു,
കണ്ണീറ് തെളിഞ്ഞതായിരുന്നു.
അതില്‍ പുകയുടെ മണമില്ലയിരുന്നു.
തിരിഞ്ഞപ്പോള്‍ ഒരു വ്യദ്ദന്‍….
കണ്ണില്‍ നിന്നു ചോര വരിന്നതുപോലെ തോന്നി..
കൈകുംബിളില്‍ വെള്ളം കോരിക്കുടിക്കുന്നു..
പുക വീണ്ടും വന്നു. കറുത്ത പുക
പുഴയെ കാണതായി. കലക്കവെള്ളം കുടിച്ച് വ്യദ്ദനും
കലക്കവെള്ളത്തില്‍ കരിയുടെ നിറം,
കറുത്തനിറം..
വെള്ളത്തിനുഴുകുവാന്‍ ഇടമില്ല
കറുത്ത പൊടിയുടെ
മരണത്തിന്റെ മണമുള്ള
വലിയ മണ്‍കൂനയെ
മറികടന്നു മരിച്ചുകൊണ്ടുഴുകുന്ന
ചെറിയ നീര്‍ച്ചാല്‍…
കവിളിലെ കണ്ണീര്‍ച്ചാലിനും
അപ്പോള്‍ കരിയുടെ നിറം
മരണത്തിന്റെ മണം……
ചോരയുടെയും…………..
ആ വിഷം കടിച്ചെടുത്തു
സ്വയം മരണം വരിച്ചെടുത്ത
ഒരു പകലിന്റെ പതനം ….
എങ്ങും ഇരുട്ടു മാത്രം
ഞാനും അപ്പൊള്‍ ഇരുട്ടിലായി
വെളുത്ത കുപ്പയമിട്ട അടുത്ത പകലിനായി
കാത്തിരുന്നു…
പുഴ കാണുവാന്‍ മാത്രം……


സജീവന്‍ വി ബി
24/02/2008

Thursday, January 10, 2008

Nair's pulivaal

നായരു പിടിച്ചതൊരു പുലിവാല്‍


പുലിയെ പിടിക്കണോ?
പുലിവാലുപിടിക്കണോ?
അതോ പുലി പിടിക്കുമോ!!
പുലിവാലുപിടിക്കുമോ?

അന്നു നായരു പിടിച്ചതൊരു പുലിവാല്
പുലി പിടിക്കാന്‍ കൊതിച്ചൊതൊരു നായരെയൊ?

നായരന്നാ പുലിവാലു പിടിച്ചില്ലെങ്കിലോ?
പുലി നായരെ പിടിച്ചിരിക്കും
അപ്പോള്‍ നായരു പിടിച്ച പുലിവാലാരറിയാന്‍…..

പക്ഷേ നായര്‍ പുലിവാലുവിട്ടു പുലിയെ പിടിച്ചിരിക്കാം
നായര്‍ക്കു പുലിയേയും കിട്ടി, പുലിവാലും കിട്ടി.
നായരു വലിയൊരു പുലിയുമായി….


സജീവന്‍
10/01/2008

Thursday, December 27, 2007

Evide njaan veruthe erunnathaanu...

21/12/2007

പകലുറക്കകിനാവ്

ഇവിടെ ഞാന്‍ തനിച്ചാണ് …
ഈ പാറയില്‍
ഞാന്‍ വെറുതെ ഇരുന്നതാണ്
വിജനമായ പൊടിപറക്കുന്ന
ചെമ്മണ്‍ വഴിയുടെ
ഓരത്ത് തണല്‍ വിരിക്കുന്ന
പൂമരത്തിനു ചുവട്ടിലെ പാറക്കല്ലില്‍ ……
എന്നെ തലോടുവാന്‍ വന്ന പോലൊരു തെന്നല്‍
വെറുതെ തോന്നിയതാവാം…
എങ്കിലും അറിയാതെ കണ്ണിമകള്‍ അടഞ്ഞിരിന്നു.
ആരോ കൈപിടിച്ചുകൊണ്ടു മുന്നില്‍ നടന്നു.
വ്യക്തമല്ല എങ്കിലും
നരച്ച മുടികളും കുറ്റിതാടിരോമങ്ങളും കയ്യിലൊരു വടിയും…
ഭയം തോന്നിയില്ല ഒട്ടും..
അകലെ ഒരു പാറമുകളില്‍
എന്നെ തനിച്ചാക്കി പോകുന്നു…
അയാള്‍ എന്തോ പിറുപിറുത്തു.
വെറ്റിലക്കറ പിടിച്ച പല്ലുക്കാട്ടിചിരിച്ചു
ഞാനും ചിരിച്ചു
പിന്നെ അയാള്‍ തിരിഞ്ഞു നടന്നു.
അപ്പോഴും ആ കാറ്റു വീശി..
അയാളുടെ മുടിയിഴകള്‍ ഇളകിയാടി..
എനിക്കു ഭയം വന്നിരുന്നു
ഞാന്‍ കൂവിവിളിച്ചിരിക്കണം..
ഓടുവാന്‍ എന്റെ കാലുകള്‍ക്കു ബലവുമില്ല
കാല്‍തെറ്റി ഞാന്‍ താഴേക്കുവീഴുന്നതും
പാറക്കല്‍ പൊട്ടിതകര്‍ന്നു എവിടെയോ തട്ടിത്തെറിക്കുന്നതും
വീണ്ടും അലറിവിളിച്ചതും...
ആ തെന്നല്‍ വീണ്ടും സാന്ത്വനമായ് വന്നതും
ആ പൂമരത്തിനുചുവട്ടില്‍
ആകാശം നോക്കി ഞാന്‍ അപ്പോഴും …
പരതി ഞാന്‍ ആ വ്യദ്ദനെ ചുറ്റിലും
ആ വഴി അപ്പോഴും വിജനമായിരുന്നു…
ഞാനും ഒരു വഴിപോക്കനായി..
ഇവിടെ ഈ പാറയില്‍
ഞാന്‍ വെറുതെ ഇരുന്നതാണ്

സജീവന്‍ ( 21/12/2007)